ഇതിനുമുമ്പ്, കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻമാരായ നീതു ഘൻഘാസ് (48 കിലോ) സ്വീറ്റി ബൂറ (81 കിലോ) എന്നിവർ വനിതാ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യക്കായി മെഡലുകൾ ഉറപ്പാക്കിയിരുന്നു.
നിതു പൂർണ്ണ ആക്രമണോത്സുകതയോടെ കളിക്കുകയും എതിരാളിക്കുമേൽ ശക്തമായ ഇടിയുടെ പെരുമഴ തീർക്കുകയും ചെയ്തു. റഫറി മത്സരം നിർത്തി നിതുവിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. നിതു മൂന്ന് മത്സരങ്ങളും ആർഎസ്‌സി (RSC - Referee Stopped Contest) വിധിയിലൂടെയാണ് വിജയിച്ചത്.
ഇന്ത്യൻ താരമായ ബോക്സർ നിഖത് സരീൻ വേൾഡ് വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം തുടരുന്നു. 50 കിലോഗ്രാം വിഭാഗത്തിൽ തായ്‌ലൻഡിൻ്റെ രക്ഷത് ചൂഥമെത്തിനെ തോൽപ്പിച്ച് നിഖത് സെമിഫൈനലിൽ പ്രവേശിച്ചു.