ഒരു ദിവസം മുമ്പ് നീതു ഘൻഘാസും സ്വീറ്റി ബൂറയും സ്വർണം നേടിയിരുന്നു. 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ചൈനയുടെ വോങ് ലീയെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി. മത്സരം അവസാനിച്ച ശേഷം, റിവ്യൂവിന്റെ ഫലം വരുന്നതുവരെ അവർക്ക് ഫലത്തിനായി കാത്തിരിക്കേണ്ടിവന്നു.
നിലവിലെ ചാമ്പ്യനായ നിഖത് തുടക്കം മുതലേ എതിരാളിക്കെതിരെ കൃത്യമായ പ്രഹരങ്ങൾ നടത്തി. വിയറ്റ്നാമീസ് ബോക്സറുടെ ആക്രമണങ്ങളെ തടുക്കുന്നതിനായി തൻ്റെ വേഗതയാർന്ന ഫുട്‌വർക്ക് ഉപയോഗിക്കുകയും ആദ്യ റൗണ്ടിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
രണ്ടാം തവണയും ലോക ചാമ്പ്യനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, പ്രത്യേകിച്ചും മറ്റൊരു വെയിറ്റ് കാറ്റഗറിയിൽ. ഈ ടൂർണമെന്റിൽ ഇന്നത്തെ മത്സരമായിരുന്നു ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞത്.
മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി; 75 കിലോഗ്രാം വിഭാഗത്തിൽ ലൗലിന ആദ്യമായി ചാമ്പ്യനായി.