അയർലൻഡിന് മോശം തുടക്കം. ഓപ്പണിംഗിനിറങ്ങിയ ക്യാപ്റ്റൻ പോൾ സ്റ്റെർലിംഗ് ആദ്യ പന്തിൽ തന്നെ ടാസ്കിൻ അഹമ്മദിന്റെ ഇരയായി. അതിനുശേഷം ടീമിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. റോസ് അഡെയർ 6 റൺസിനും, ലോർക്കാൻ ടക്കർ 5 റൺസിനും, ഹാരി ടെക്റ്റർ 22 റൺസിനു
ടോസ് നേടിയ അയർലൻഡ് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടീമിന് വേണ്ടി ലിറ്റൺ ദാസും റോണി താലൂക്ദറും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 9.2 ഓവറിൽ 13 ഫോറുകളും 5 സിക്സറുകളും അടക്കം 124 റൺസ് ടീമിനായി നേടി.
മത്സരത്തിന് മുന്നോടിയായുള്ള ടോസ് കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ ചിറ്റഗോംഗിൽ മഴ പെയ്യാൻ തുടങ്ങി. ഏകദേശം 40 മിനിറ്റിനു ശേഷം മഴ ശമിച്ചതിനെ തുടർന്ന് അമ്പയർമാർ മത്സരം 17 ഓവറാക്കി നടത്താൻ തീരുമാനിച്ചു. ഏകദേശം 100 മിനിറ്റിനു ശേഷമാണ് മത്സരം ആരംഭിച്ചത്.
രണ്ടാം ടി20യിൽ അയർലൻഡിനെ 77 റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ് ടി20 പരമ്പര സ്വന്തമാക്കി. ഷാക്കിബ് അൽ ഹസൻ ടി20 ഇന്റർനാഷണലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി.